Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മലങ്കരയിലെ സിസ്റ്റർ അന്നം

1931ൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവ 'സെന്റ് മേരീസ്‌ സിസ്റ്റർഹുഡ്' എന്ന പേരിൽ കന്യാസ്ത്രീകൾക്കായി ഒരു സന്യാസിനി സമൂഹം കല്പിച്ചു കൊടുത്തു. കിഴക്കമ്പലത്തു ബാവായുടെ പേരിൽ ദാനമായി കിട്ടിയ സ്ഥലത്തായിരുന്നു ദയറാ സ്ഥാപിച്ചത്. 'ബെത്ലഹേം ദയറാ' എന്ന് ബാവ അതിനു പേര് വിളിച്ചു. എന്നാൽ പിന്നീട് ദയറായിൽ ക്ഷാമവും മറ്റും കാരണം ആലുവയിലെ തിരുമേനിയുടെ അനുവാദത്തോടെ അന്തേവാസികളിൽ പലരേയും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചയച്ചു. ദയറായിൽ പുറത്തു നിന്നും സഹായം ലഭിക്കുന്നത് നിന്നുപോയതിനാൽ നിത്യവർത്തിക്കുപോലും ബുദ്ധിമുട്ടായി, അന്തേവാസികൾ എല്ലാവരും മടങ്ങിപ്പോകുവാൻ തീരുമാനിച്ചു.   അന്തേവാസികൾ എല്ലാവരും മടങ്ങിപ്പോകുന്ന പക്ഷം ദയറാ അടച്ചു പൂട്ടുവാൻ വലിയ തിരുമേനി തീരുമാനിച്ചു.

എന്നാൽ വിരലിലെണ്ണാവുന്നവർ അവശേഷിച്ചു. അതിൽ പെരിങ്ങാട്ടു അന്നം ഒഴികെ എല്ലാവരും മധ്യവയസ്സ് കഴിഞ്ഞവരായിരുന്നു. ദയറായുടെ അംഗങ്ങളുടെ നിത്യവൃത്തിയുടെ ചുമതല സിസ്റ്റർ അന്നം സ്വയം ഏറ്റെടുത്തു. പറമ്പിൽ ചെറിയ കൃഷികൾ അവരെല്ലാം ചേർന്ന് നടത്തിയിരുന്നു. എന്നാൽ അരിയില്ലായിരുന്നു. പണി ചെയ്തു കിട്ടുന്ന വരുമാനം തികയാഞ്ഞിട്ടു ബൈബിളിലെ രൂത്ത് ചെയ്ത പോലെ വയലിൽ വീണു കിടന്ന നെന്മണികൾ പണിക്കു ശേഷം പെറുക്കിക്കൊണ്ടുപോയി പുഴുങ്ങി, ഉരുളിയിൽ വറുത്തു ഉരലിൽ ഇടിച്ചു അരി ദയറയിലേക്കു സംഭരിക്കുമായിരുന്നു. സിസ്റ്റർ അന്നം അക്കാലത്തു തൊട്ടടുത്തുള്ള പാടത്തു പണിക്കു പോകുമായിരുന്നു. കൂടാതെ പണി കഴിഞ്ഞു കൊയ്ത്തുകാലത്തും മറ്റും മെതിക്കളത്തിൽ തറയിൽ വീണു കിടക്കുന്ന നെല്ല് വാരിക്കൂട്ടി കൊണ്ടു പോകുമായിരുന്നു. സിസ്റ്റർ അന്നത്തിന്റെ കൂലിയായി നെല്ല് ദയറയിലേക്കു കൃഷി ഉടമ എത്തിച്ചു കൊടുക്കുമായിരുന്നു.  

വെള്ള സാരിയുമുടുത്തു കൈ നീളമുള്ള വെള്ള ബ്ലൗസും ധരിച്ചു, തല മൂടുന്ന ശിരോവസ്ത്രവും ധരിച്ചുകൊണ്ട് സിസ്റ്റർ അന്നം പാടത്തു കൃഷിപ്പണിക്കു പോകുന്നത്  വിമർശ്ശിക്കപ്പെടുകയും ദയറാ പൂട്ടണമെന്ന് അഭിപ്രായം പറയുകയും ചെയ്തവരുണ്ടായിരുന്നു. വയലിപ്പറമ്പിൽ തിരുമേനിയ്ക്ക് ദയറായുടെ മേൽനോട്ടം ആകുന്നതുവരെ വലിയ ബുദ്ധിമുട്ടിലൂടെ ദയറാ കടന്നു പോയി. പക്ഷെ ദയറാ പൂട്ടിപ്പോകാതെ അന്തേവാസികൾക്കുള്ള അന്നം കണ്ടെത്തുവാൻ വേണ്ടി സിസ്റ്റർ അന്നം കഷ്ടപ്പെട്ടതിനാൽ അത് നിലനിന്നുപോന്നു,

സിസ്റ്റർ അന്നം തന്നെ അനുഗ്രഹിച്ചു ഏല്പിച്ച നിത്യവൃതം കാത്തു സൂക്ഷിക്കുകയും ദയറായുടെ പ്രതിസന്ധി കാലത്ത് അതിനെ കാത്തു പരിപാലിക്കുവാൻ കഠിനാദ്ധ്വാനം ചെയ്തും, ഉപവാസത്തോടും നോമ്പോടും പ്രാർത്ഥനയോടും കഴിഞ്ഞു. പിൽക്കാലത്തു പുതിയ തലമുറയിൽപ്പെട്ട സ്ത്രീകൾ വ്രതം ഏറ്റു വരുകയും ദയറാ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.

1958 ലെ സമാധാനവും തുടർന്നു വയലിപ്പറമ്പിൽ തിരുമേനിയുടെ മരണവും, ദയറാ മെത്രാൻ കക്ഷികളുടെ കൈവശമാകുവാൻ കാരണമായി. അന്നത്തിന്റെ ത്യാഗ ജീവിതം അറിയാത്ത പുതിയ ഭരണാധികാരികളുടെ ഇടപെടലുകളിൽ അവർ ഒറ്റപ്പെട്ടു. എങ്കിലും ദയറാ വിട്ടുപോകാതെ തന്റെ വൃതം കാത്തു ജീവിച്ചു. അന്നം കഷ്ടത സഹിച്ചു. രോഗിയായി മരിച്ചു. അവർ മരിക്കുന്നതിന് മുമ്പ് ആ ദയറായുടെ ഏക്കർ കണക്കിന് സ്ഥലം ഒരു പറുദീസായാക്കി മാറ്റി. പെൺപള്ളിക്കൂടം തുടങ്ങിയത് ഇന്ന് വലിയ സ്കൂളാണ്. അന്നം സിസ്റ്ററിന്റെ ശ്രേഷ്ഠ ജീവിതവും കർത്താവിലേക്കു വാങ്ങിപ്പോയതും, കബറടക്കപ്പെട്ടതും എപ്പോൾ, എങ്ങനെ, എവിടെ എന്നത് പോലും പുറലോകം കാര്യമായി അറിഞ്ഞതേയില്ല.

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവയിൽ നിന്ന് സന്യാസം സ്വീകരിച്ചു ബാവായുടെ കല്പന ജീവിതാവസാനം വരെ കാത്തു സൂക്ഷിച്ച വിശുദ്ധയായിരുന്നു സിസ്റ്റർ അന്നം. മലങ്കരയിലെ അപ്രഖ്യാപിത വിശുദ്ധയായ സിസ്റ്റർ അന്നം ഇപ്പോഴും വിസ്മരിക്കപ്പെട്ടിരിക്കുന്നു.

(ബർ യൂഹന്നാൻ റമ്പാച്ചൻ എഴുതിയ ലേഖനം)

Recommended

  • പെസഹാ ചിന്തകൾ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • സുറിയാനി സഭയും കൊന്തയും.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • അപ്പൊസ്തലന്മാർ
  • ബൈബിളിലെ പേരുകൾ
  • റമ്പാൻ.
  • വലയ വെള്ളിയാഴ്ച
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ആരാണ് നമ്മുടെ ദൈവം?
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • കുരിയാക്കോസ് സഹദാ
  • കുരിശ്
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ഏഫോദ്. (Ephod).
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • Microtonal System used in Staff Notation
  • വിശ്വാസ സംരക്ഷകരാവുക.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ചോദ്യം
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ബന്ധങ്ങൾ
  • സാറാഫുകൾ
  • റമ്പാൻ ബൈബിൾ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved