Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.

ഈ പരമപ്രധാനമായ കൂദാശയിൽ പുരോഹിതനോടപ്പം പരമപ്രധാന സ്ഥാനം വഹിക്കുന്നവരാണ് ശുശ്രൂഷക്കാരൻ. ഈ ശുശ്രൂഷക്കാരൻ വിശുദ്ധ കുർബാനയിൽ വൈദികനോടപ്പം ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ ശുശ്രൂഷക്കാരൻ ചിട്ടയായി വളരെ വിശുദ്ധിയോടു കൂടി ചെയേണ്ട മൂന്ന് പ്രധാനപ്പെട്ട പ്രാർത്ഥനകളെക്കുറിച്ച് വിശുദ്ധ കുർബ്ബാന ക്രമത്തിൽ പറയുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ശുശ്രൂഷക്കാരും ഈ പ്രാർത്ഥനകൾ ചൊല്ലാറില്ലെന്നതാണ് യാഥാർത്ഥ്യം. ഈ പ്രാർത്ഥനകൾ താഴെ വിവരിക്കുന്നു. 

(1) ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുമ്പോൾ. "ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കും, എന്റെ പൈതൽ പ്രകൃതത്തെ സന്തോഷിപ്പിക്കുന്ന ദൈവത്തിന്റെ അടുക്കലേക്കു ഞാനും പോകും.

(2) ത്രോണോസിന്റെ മുമ്പിൽ ചെന്നു വണങ്ങിക്കൊണ്ട്. "ദൈവമേ! നിന്റെ ഭവനത്തിലേക്കു ഞാൻ പ്രവേശിച്ചു സ്വർഗ്ഗസ്ഥനായ രാജാവേ! നിന്റെ സിംഹാസനത്തിൻ മുമ്പാകെ ഞാൻ വണങ്ങി, ഞാൻ ചെയ്തിട്ടുള്ള സകല പാപങ്ങളും എന്നോടു ക്ഷമിക്കണമേ.

(3) ത്രോണോസു ചുറ്റി മുത്തുമ്പോൾ- "കർത്താവേ! നിന്റെ ബലിപീഠത്തിന്റെ കോണുകൾവരെ ചങ്ങലകളാൽ ഞങ്ങളുടെ പെരുന്നാളുകളെ ബന്ധിക്കണമേ. നീ എന്റെ ദൈവമാകുന്നു നിന്നെ ഞാൻ സ്തുതിക്കും.

ഈ മൂന്ന് പ്രാർത്ഥനകൾക്ക് പകരമായി കണ്ടുവരുന്ന ഒരു പ്രവണത മദ്ബഹയുടെ ചുമരിൽ സ്പർശിച്ച് ഒരു കുരിശ് വരച്ചാൽ എല്ലാമായി എന്നാണ് ചില ശുശ്രൂഷക്കാരുടെ ധാരണ. വിശുദ്ധ കുർബാനയുടെ നമസ്കാരങ്ങൾ കഴിഞ്ഞ് ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുന്ന സമയത്ത് നേരം വൈകി കുർബാനക്ക് എത്തുന്ന ശുശ്രൂഷക്കാരുമുണ്ട് നമ്മുടെ ഇടയിൽ. ചിലർ മദ്ബഹായിൽ കിഴക്ക് അഭിമുഖമായിട്ടാണ് നിൽക്കുന്നത് എങ്കിലും എപ്പോഴും പിന്നിൽലേക്ക് ജനങ്ങളെ തിരഞ്ഞു നോക്കി നിൽക്കുന്നതും കാണാം. ചില മുതിർന്ന ശുശ്രൂഷക്കാർ പ്രായം കുറഞ്ഞ പുതിയ ശുശ്രുഷക്കാരെ മദ്ബഹായുടെ ഉള്ളിൽ വെച്ച് നിസാര കാര്യത്തിന് വഴക്ക് പറയുന്നതായും കാണാം. ഇതെല്ലാം അവരുടെ ശുശ്രൂക്കാരൻ എന്ന പദവിയുടെ വിലയെ കുറിച്ചും അതിന്റെ പരിശുദ്ധിയെ കുറിച്ചും വ്യക്തമായ പഠിപ്പിക്കലിന്റെ കുറവ് കൊണ്ടാണ്. ഈ കുറവുകൾ കൂടുതലായി കാണുന്നത് ഇതിന് അതാതു പള്ളികളിലെ വൈദികരുടെ സേവനവും ഭദ്രാസന തലത്തിൽ ചുരുങ്ങിയത് മൂന്ന് മാസത്തിൽലൊരിക്കൽ ചില ആത്മീയ പഠന ക്ലാസുകൾ നടത്തുന്നതും വളരെ നല്ലതാണ്. അങ്ങനെ നമ്മുടെ ശുശ്രൂഷക്കാരൻ എന്ന പദവിയുടെ മഹത്വം വർദ്ധിപ്പിക്കാം.

Recommended

  • കുടുംബയോഗം.
  • Tablet. തബ്ലൈത്താ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ഫീറോ (Skull cap)
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ത്രിത്വം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • പൗരോഹിത്യ ശ്രേണികൾ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • വിനാഴിക
  • തിരുശേഷിപ്പുകളപ്പറ്റി
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • മെനൊരാ.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • കല്ലേറ്
  • വിശുദ്ധ മൂറോന്‍.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • "മാനവ സേവ മാധവ സേവ"
  • കാലഗണനയുടെ ABCDE.
  • പഴയനിയമം പുതിയനിയമത്തിൽ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • എന്റെ ജനം
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • അന്നദാനം മഹാ ദാനം".
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പഴയനിയമ പൗരോഹിത്യം.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വാങ്ങിപ്പോയവർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved