Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.

അത്തിയില കൂട്ടിത്തുന്നി അരയാടയുണ്ടാക്കി പാപത്തിന്റെ ശിക്ഷയെ മറികടക്കാനുള്ള പ്രഥമ മനുഷ്യരുടെ പ്രയത്നം അതിന്റെ തെളിവായിരുന്നു. അത്തിയില കൊണ്ട് പാപത്തെയും മരത്തിന്റെ മറവു കൊണ്ട് ദൈവത്തെയും മറയ്ക്കാം എന്ന ചിന്ത ബാലിശമാണ്. ആദമേ... നീ എവിടെ? - എന്ന അന്വേഷണം പാപം ചെയ്തു മരത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന മനുഷ്യരെ കണ്ടുപിടിക്കുവാൻ കഴിയാതെ വിഷമിക്കുന്ന ദൈവത്തിന്റെ നിസ്സഹായത അല്ല വെളിപ്പെടുത്തുന്നത്. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള മഹാദൈവത്തിന്റെ നിരീക്ഷണങ്ങൾക്ക് മറവായിരിക്കുന്നതൊന്നുമില്ല. പാമ്പിന്റെ പ്രവേശനം മുതൽ ഇങ്ങോട്ട് സംഭവിച്ചതെല്ലാം ദൈവം അറിഞ്ഞിട്ടുണ്ട്...... പിന്നെ എന്ത് കൊണ്ട് "നീ എവിടെ" എന്ന ചോദ്യം ദൈവം ചോദിച്ചു? അത് കേവലം നിസ്സഹായതയിൽ നിന്നും രൂപപ്പെട്ട ചോദ്യമായിരുന്നില്ല.  നിസ്സഹായത, കഴിവില്ലായ്മ, ആശയക്കുഴപ്പങ്ങൾ, അസാധ്യത ഇങ്ങനെയുള്ളതൊന്നും ദൈവത്വത്തിൽ നിലനിൽക്കുന്നില്ല. നീ എവിടെയായിരുന്നു.... എന്നാൽ ഇപ്പോൾ നീ എവിടെ? ദൈവസാനിധ്യത്തിൽ ആയിരുന്ന നീ ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു? നിന്റെ നില ഇപ്പോൾ എന്ത്... ഇതൊക്കെയാണ് ആ ചോദ്യത്തിന്റെ വിശാല അർഥങ്ങൾ. ദൈവം കാണാതെ ചെയ്ത കല്പനാ ലംഘനങ്ങളെ ന്യായീകരിച്ച് വൃക്ഷങ്ങളുടെ മറവിൽ മറഞ്ഞിരുന്നു തുടരാം എന്നതാണ് ഭാവമെങ്കിൽ മടങ്ങി വരാൻ മനസില്ലാ എന്ന് നാം മൌനമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാപക്കനിയിലേക്കു കരം നീട്ടിയപ്പോൾ ഇത്തരമൊരു ദൈവ ഭയമുണ്ടായിരുന്നു എങ്കിൽ മരത്തിന്റെ മറവിൽ ഒളിച്ചിരിക്കാൻ കാരണമായ "ഭയം" ഒഴിവാക്കാമായിരുന്നു. ദൈവത്തിങ്കൽ നിന്നും മറഞ്ഞിരിക്കുവാൻ നാം രൂപപ്പെടുത്തുന്ന എല്ലാ സംവ്വിധാനങ്ങളും താൽക്കാലികം മാത്രമാണ്. പ്രഥമ മനുഷ്യർക്ക്‌ അക്കാലത്ത് ലഭ്യമായിരുന്നത് വൃക്ഷങ്ങളുടെ മറവായിരുന്നു എങ്കിൽ ഈ  തലമുറയിൽ ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ അത്തിയിലയുടെ നവപതിപ്പുകൾ ധാരാളം രൂപപ്പെടുത്തിയിട്ടുണ്ട് ഇന്നിന്റെ മനുഷ്യൻ. ദൈവം കാണാതെ മറഞ്ഞിരിക്കാൻ പാകത്തിൽ പല നൂതന സംവിധാനങ്ങളും നാം മെനഞ്ഞുണ്ടാക്കി. പക്ഷേ നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെയും അവന്റെ ഇരിപ്പു കാണാൻ കഴിയുന്ന കണ്ണുള്ളവന്റെ മുൻപിൽ നാം സൃഷ്ടിച്ചെടുക്കുന്ന സകല സംവ്വിധാനങ്ങളും പൊളിയും എന്നതിന് തർക്കമില്ല. അതിനാൽ നാം മറഞ്ഞിരിക്കുന്ന വർത്തമാനകാല വൃക്ഷമറവുകൾ താൽക്കാലികം മാത്രം.

Recommended

  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ഉത്സവങ്ങൾ. (Feasts).
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ക്രിസ്തു എന്ന നേട്ടം.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പെന്തക്കോസ്തി പെരുന്നാൾ
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • അന്നദാനം മഹാ ദാനം".
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • കഷ്ടാനുഭവാഴ്ച.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വിശുദ്ധ യാക്കോബ്
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • പാതിനോമ്പ്‌
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ബൈബിൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ബാറെക്മോര്‍
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കുരിയാക്കോസ് സഹദാ
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved