Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഊറാറ ചുറ്റിയ കുരിശ്.

സുറിയാനി ഓർത്തഡോക്സ് സഭയുടെ മദ്ബഹായിലിരിക്കുന്ന തടിക്കുരിശിന്മേൽ ഊറാറ ചുറ്റുന്നത് സംബന്ധിച്ച് പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും അത് സംബന്ധിച്ച് തർക്കങ്ങളുമുണ്ടായിട്ടുണ്ട്. അതിനെപ്പറ്റി അല്പമൊന്ന് എഴുതുന്നത് നല്ലതെന്നു തോന്നി.

കുരിശിൽ ക്രിസ്തു സാന്നിധ്യം കാണിക്കാൻ എപ്പോഴും ഊറാറ കെട്ടിയിരിക്കണമെന്ന് പല മല്പാന്മാരും പഠിപ്പിക്കുന്നുണ്ട്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെയാണ് ഉയിർത്തെഴുന്നേറ്റത്. അതിനാലാണ്  വാതിൽ അടച്ചിരിക്കെത്തന്നെ  മുറിക്കുള്ളിലുണ്ടായിരുന്ന ശിഷ്യന്മാർക്കു കാണപ്പെട്ടത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആർക്കൊക്കെ കാണപ്പെട്ടു എന്നുള്ളത് തിരുവചനത്തിൽ നിന്നും അറിയാൻ  കഴിയും. കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ് ദൃശ്യ രൂപത്തിലും അതിന്റെ സാരാംശം ഏവർക്കും മനസ്സിലാക്കുവാനും കഴിയുന്ന വിധത്തിലാണ് നമ്മുടെ ശുശ്രൂഷകൾ ആവിഷ്കരിച്ചിരിക്കുന്നത്. കേത്താനാ ശീല കബറിൽ ചുരുട്ടി വച്ചിരുന്നു എന്നതു ഉയിർപ്പിന്റെ തെളിവായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ  കർത്താവിന്റെ തേജസ്ക്കരിക്കപ്പെട്ട ശരീരത്തിന്റെ സാദൃശ്യത്തിന് ഒരാവരണം ആവശ്യമില്ല. ശരിയായ നടപടിക്രമ പ്രകാരം ചുവന്ന തുണികൊണ്ട് കുരിശ് മുഴുവനും മൂടാതെ, കുരിശിന്റെ തലഭാഗം കാണത്തക്കവിധം ഊറാറയും കെട്ടിയാണ് മ്നൊർത്തോയിൽ കുരിശ് വെക്കേണ്ടത്. ചുവപ്പ് തുണികൊണ്ട് ചിത്രപ്പണികളോടുകൂടിയ കവർ തയ്ച്ചിടുന്നത് ഏറ്റവും വലിയ അബദ്ധമാണ്. മാത്രമല്ല, സാത്താനാണ് കുരിശ് മൂടപ്പെട്ട് കാണാനാഗ്രഹിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം അനുസരിച്ച് മൂടപ്പെട്ട ക്രിസ്തുവല്ല, ഉത്ഥിതനായ ക്രിസ്തുവിനാണ് പ്രാധാന്യം. എന്നാൽ കുരിശ് അലങ്കാരമില്ലാതെ കാണപ്പെടാതിരിക്കാൻവേണ്ടി മാത്രമാണ് അതിന്മേൽ ഊറാറാ ചുറ്റുന്നത്. മഞ്ഞനിക്കരയിലെ കാലം ചെയ്ത മോർ യൂലിയോസ് തിരുമേനിയും ആ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കുന്നു. അതിനാൽ അദ്ദേഹം ഉയിർപ്പു ഞായറാഴ്ചയ്ക്ക് ശേഷമുള്ള ദിവസങ്ങളിൽ ചുവന്ന തുണി ഉപയോഗിക്കാറില്ലായിരുന്നു അഥവാ, ഉപയോഗിച്ചാൽ കുരിശിന്റെ പക്ഷങ്ങൾ മാത്രമേ മറച്ചിരുന്നുള്ളൂ. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിനു കാണപ്പെട്ടു എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എങ്കിലും ശുശ്രൂഷകൾ നിശ്ചയമുള്ള പല വൈദികരും ഉയർപ്പിന് ശേഷം ഊറാറാ മ്നൊർത്തോയുടെ പക്ഷങ്ങളിൽ മടക്കിയിട്ടിരിക്കുന്നതായും കണ്ടിട്ടുണ്ട്.  

ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബ്, യോസേഫിൻ്റെ പുത്രന്മാരായ മനശ്ശെയേയും എഫ്രയിമിനേയും ഒരുമിച്ച് അനുഗ്രഹിച്ചപ്പോൾ തൻ്റെ കൈകൾ പിണച്ചുവച്ച്, കുരിശാകൃതിയിൽ പിടിച്ചു. വലതു കൈ വച്ചിരുന്ന, ഇളയവനായ എഫ്രയീമിന് ആയിരുന്നല്ലോ ഗോത്രപിതാക്കന്മാരുടെ ഇടയിലെ ആദ്യജാത സ്ഥാനം നൽകിയത്. (ഉല്പത്തി 48:14-20, യിരെമ്യാ 31:9, 1.ദിന 5:1-2) അനുഗ്രഹത്തിൻ്റെ വലിയ ഒരു ദൃഷ്ടാന്തമായി യാക്കോബിൻ്റ കൈ പിടുത്തത്തെ കാണാം. ഇത് കോറൂയോയുടെ സ്ഥാനചിഹ്നമല്ല; മറിച്ച് അവർക്ക് ഭാവിയിൽ ലഭിക്കാനിരിക്കുന്ന, കർത്താവിൻ്റെ പ്രതിപുരുഷനെന്ന, കർത്താവിൻ്റെ തിരുശരീര രക്തങ്ങളെ (കർത്താവിനെത്തന്നെ) കൈളിലേന്തുവാനും ആഘോഷിക്കുവാനും ഖണ്ഡിക്കുവാനും വിഭജിക്കുവാനും പങ്കിട്ട് അനേകർക്ക് നൽകുവാനുമുള്ള വലിയ അനുഗ്രഹത്തെ ഓർമ്മിപ്പിക്കാനായിട്ടാണ് ഇപ്രകാരം ഉൗറാറ കെട്ടിക്കുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ഉപവാസം
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • ഒലിവു മരം (Olea europaea)
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • തൊഴിലുകൾ. (Occupations).
  • The various flavors of Christianity
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • മൂന്നും ചാക്കും നോമ്പും.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • കന്തീല ശുശ്രൂഷ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ഏഴിന്റെ പ്രാധാന്യം
  • പിച്ചള സർപ്പം.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • സുറിയാനി സഭയും കൊന്തയും.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സാറാഫുകൾ
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ഉത്സവങ്ങൾ. (Feasts).
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • 72 പദവികള്‍
  • ക്രിസ്തു എന്ന നേട്ടം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ചമ്മട്ടി.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • മെനൊരാ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • "ഗാഫോർ"

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved