Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചിരുന്നുകൊണ്ട് ആദം ഹൗവ്വമാർ ഇലകൾക്കിടയിലെ വിടവിലൂടെ ദൈവത്തെ നോക്കികൊണ്ടിരുന്നു - വിലക്കപ്പെട്ട കനി തിന്ന ഞങ്ങൾക്ക് ദൈവത്തെ കാണാം, പക്ഷേ കല്പന തന്ന ദൈവത്തിനു ഞങ്ങളെ കാണാൻ കഴിയില്ല എന്ന ഭാവേന ദൈവിക കല്പന ലംഘിച്ച് ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരുവന്റെ മാനസിക നിലയാണ് ഇവിടെ ദൃശ്യമാകുന്നത്.

അത്തിയില കൂട്ടിത്തുന്നി അരയാടയുണ്ടാക്കി പാപത്തിന്റെ ശിക്ഷയെ മറികടക്കാനുള്ള പ്രഥമ മനുഷ്യരുടെ പ്രയത്നം അതിന്റെ തെളിവായിരുന്നു. അത്തിയില കൊണ്ട് പാപത്തെയും മരത്തിന്റെ മറവു കൊണ്ട് ദൈവത്തെയും മറയ്ക്കാം എന്ന ചിന്ത ബാലിശമാണ്. ആദമേ... നീ എവിടെ? - എന്ന അന്വേഷണം പാപം ചെയ്തു മരത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന മനുഷ്യരെ കണ്ടുപിടിക്കുവാൻ കഴിയാതെ വിഷമിക്കുന്ന ദൈവത്തിന്റെ നിസ്സഹായത അല്ല വെളിപ്പെടുത്തുന്നത്. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള മഹാദൈവത്തിന്റെ നിരീക്ഷണങ്ങൾക്ക് മറവായിരിക്കുന്നതൊന്നുമില്ല. പാമ്പിന്റെ പ്രവേശനം മുതൽ ഇങ്ങോട്ട് സംഭവിച്ചതെല്ലാം ദൈവം അറിഞ്ഞിട്ടുണ്ട്...... പിന്നെ എന്ത് കൊണ്ട് "നീ എവിടെ" എന്ന ചോദ്യം ദൈവം ചോദിച്ചു? അത് കേവലം നിസ്സഹായതയിൽ നിന്നും രൂപപ്പെട്ട ചോദ്യമായിരുന്നില്ല.  നിസ്സഹായത, കഴിവില്ലായ്മ, ആശയക്കുഴപ്പങ്ങൾ, അസാധ്യത ഇങ്ങനെയുള്ളതൊന്നും ദൈവത്വത്തിൽ നിലനിൽക്കുന്നില്ല. നീ എവിടെയായിരുന്നു.... എന്നാൽ ഇപ്പോൾ നീ എവിടെ? ദൈവസാനിധ്യത്തിൽ ആയിരുന്ന നീ ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു? നിന്റെ നില ഇപ്പോൾ എന്ത്... ഇതൊക്കെയാണ് ആ ചോദ്യത്തിന്റെ വിശാല അർഥങ്ങൾ. ദൈവം കാണാതെ ചെയ്ത കല്പനാ ലംഘനങ്ങളെ ന്യായീകരിച്ച് വൃക്ഷങ്ങളുടെ മറവിൽ മറഞ്ഞിരുന്നു തുടരാം എന്നതാണ് ഭാവമെങ്കിൽ മടങ്ങി വരാൻ മനസില്ലാ എന്ന് നാം മൌനമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാപക്കനിയിലേക്കു കരം നീട്ടിയപ്പോൾ ഇത്തരമൊരു ദൈവ ഭയമുണ്ടായിരുന്നു എങ്കിൽ മരത്തിന്റെ മറവിൽ ഒളിച്ചിരിക്കാൻ കാരണമായ "ഭയം" ഒഴിവാക്കാമായിരുന്നു. ദൈവത്തിങ്കൽ നിന്നും മറഞ്ഞിരിക്കുവാൻ നാം രൂപപ്പെടുത്തുന്ന എല്ലാ സംവ്വിധാനങ്ങളും താൽക്കാലികം മാത്രമാണ്. പ്രഥമ മനുഷ്യർക്ക്‌ അക്കാലത്ത് ലഭ്യമായിരുന്നത് വൃക്ഷങ്ങളുടെ മറവായിരുന്നു എങ്കിൽ ഈ  തലമുറയിൽ ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ അത്തിയിലയുടെ നവപതിപ്പുകൾ ധാരാളം രൂപപ്പെടുത്തിയിട്ടുണ്ട് ഇന്നിന്റെ മനുഷ്യൻ. ദൈവം കാണാതെ മറഞ്ഞിരിക്കാൻ പാകത്തിൽ പല നൂതന സംവിധാനങ്ങളും നാം മെനഞ്ഞുണ്ടാക്കി. പക്ഷേ നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും അവിടെയും അവന്റെ ഇരിപ്പു കാണാൻ കഴിയുന്ന കണ്ണുള്ളവന്റെ മുൻപിൽ നാം സൃഷ്ടിച്ചെടുക്കുന്ന സകല സംവ്വിധാനങ്ങളും പൊളിയും എന്നതിന് തർക്കമില്ല. അതിനാൽ നാം മറഞ്ഞിരിക്കുന്ന വർത്തമാനകാല വൃക്ഷമറവുകൾ താൽക്കാലികം മാത്രം.

Recommended

  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ''പിയത്ത''
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • Tablet. തബ്ലൈത്താ.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ഫീറോ (Skull cap)
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • "ഗാഫോർ"
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ക്നാനായകാർ.
  • മാനിന്റെ സവിശേഷതകൾ.
  • ആരാണ് നമ്മുടെ ദൈവം?
  • തൊഴിലുകൾ. (Occupations).
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • കല്ലട വല്യപ്പൂപ്പൻ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഒലിവു മരം (Olea europaea)
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • മെനൊരാ.
  • ഭവന ശുദ്ധീകരണം.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സേലൂൻ ബശ്ലോമോ....
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • നസ്രാണിപ്പട
  • വി.കുർബാനയപ്പം
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • മലങ്കരയിലെ സിസ്റ്റർ അന്നം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved